Thursday, August 21, 2014

മേഴ്സി

ഈശ്വനെകൈ വരുതിയിലാക്കാന്‍
വൈദീക കുപ്പായം 
തിരഞ്ഞെടുത്തവള്‍ മേഴ്സി
ഒടുവില്‍ ഈശ്വരന്‍ പാവപെട്ടവര്‍ക്കൊപ്പ
മാണെന്ന് കണ്ടെത്തിയവള്‍
ആഡംബരങ്ങള്‍ കുടഞ്ഞെറിഞ്ഞു
ഇരുട്ടിലൊരു പെരുമഴയില്‍
പാവങ്ങളിലേക്കിറങ്ങി പോയവള്‍
അവള്‍ മേഴ്സി ..
മേഴ്സി എന്നാല്‍ ദയ
അവള്‍ ദയ ബായ്
കഷ്ട പാടില്‍ജീവിതത്തെ
പോരാട്ട വീര്യത്താല്‍ ജ്വലിപ്പിച്ചവള്‍
വര്‍ഷങ്ങള്‍ കഴിഞ്ഞത് പോലും
അവരറിഞ്ഞില്ല
പോരാട്ടത്തിന്‍റെയും ,സഹനത്തിന്റെയും
ദയയുടെയും നാമമവര്‍ കടമെടുത്തു
അറിവിനായുള്ള അലച്ചിലില്‍
ഒരു പെണ്നുടല്‍ ഭാരമായെന്നറിവിലും
കടതിണ്ണകളില്‍ അന്തിയുറങ്ങി
ബാറൂണില്‍ കൃഷിചെയ്തു
ചുഷണ വര്‍ഗ്ഗങ്ങക്കൊപ്പം തോള്‍ചേര്‍ന്ന് നിന്നു
മനുഷ്യനായി നിന്നു.
മതത്തിന്‍റെ വേര്‍തിരിവില്ലാതെ
പ്രകൃതിയോടുള്ള ആദരവ്
തെരുവ് നാടകത്തിലൂടെ ..
ഗോണ്ടുകള്‍ക്കള്‍ക്ക്‌ പ്കര്‍ന്നെകിയവള്‍
അവള്‍ മേഴ്സി ......
ദയയുടെ പര്യായം
പെണ്കരുത്തിന്റെ ശക്തി

നെരൂദ

എന്‍റെ പ്രണയത്തില്‍
അവനാദ്യം ചൊല്ലിയ 
വരികള്‍ നെരൂദയുടെ
കവിതയിലെതായിരുന്നു
''പ്രേമിച്ചു ഞാനവളെ ,ചിലപ്പോളവള്‍
പ്രേമിച്ചുവെന്നെയും''
ഈ വരികളില്‍ ഞാന്‍ അവനില്‍
പ്രണയം തിരഞ്ഞു
ആ ചിലപ്പോളവള്‍ എന്ന വരി
എന്നെ ആശങ്ക പെടുത്തിയിരുന്നു
അവന്റെ വരികളില്‍
ആ പ്രണയത്തില്‍ അവന്
വിശ്വാസമുണ്ടായിരുന്നു
എന്നാല്‍ എന്നിലെ പ്രണയിനിയെ
അവനൊരിക്കലും
വിശ്വസിക്കാത്ത പോലെ ..
ഇപ്പോള്‍ സത്യമായ ആ വരികള്‍
ഞാന്‍ വീണ്ടുമെഴുതുന്നു
...
നെരൂദാ ......ആ വരികളില്‍
സത്യമുണ്ട് ....

Wednesday, August 20, 2014

മടക്കം

ഇനി മടങ്ങി പോകാം
ജീവിതത്തിലെ വര്‍ണ്ണങ്ങള്‍ മറന്ന്
കണ്ടു തീര്‍ന്ന സ്വപ്നങ്ങളെ തഴഞ്ഞു
ഇനി മടങ്ങി പോകാം
ആരും പിന്‍ വിളി വിളിക്കില്ല
ആരും കൂട്ട് വരില്ല ,
ഭയപ്പാടില്ലാതെഇനി മടങ്ങാം
ഒരു ശബ്ദവും ഇനി അലോസര പെടുത്തില്ല
ഒരാളും പരിഹസിക്കില്ല
ഒരിക്കലും തടയില്ല
ഇനി മടങ്ങി പോകാം

പനി

അടര്‍ന്നു വീണൊരു കുളിരുമായി
എന്നെ കാണാന്‍ എത്തിയതാണവന്‍
ചടഞ്ഞുകൂടി പുതപ്പിനുള്ളില്‍ 
എനിക്ക് കൂട്ട് കിടന്നവന്‍ .
കുളിര്‍ന്ന മേനിക്കു ചൂട്പകര്‍ന്നവന്‍
എന്നിട്ടും എന്തെ ഞാനവനെ വെറുത്തു

ആകാശം

അതങ്ങ് ദൂരെയല്ലേ
പിടിക്കാന്‍ ആഞ്ഞാലോന്നും 
കിട്ടാത്ത അത്രേം ദൂരത്ത്
അവിടെ നക്ഷത്രങ്ങളുണ്ട്
അബിളി മാമാനുണ്ട്
ഈ മൊഴികള്‍ എത്ര നിഷ് കളങ്കമാണ്
വിരലില്‍ എണ്ണി തിട്ട പെടുത്തുന്ന
മോഹങ്ങളുമായി ഒരു കുഞ്ഞ്മാലാഖ
അവളിലെ കണ്ണില്‍ ആകാശത്തിലെ
നക്ഷത്രങ്ങള്‍ കത്തി നിന്നിരുന്നു
ചിറകു വിടര്‍ത്താന്‍ തുടങ്ങുന്നൊരു
കുഞ്ഞു ശലഭം
എന്നിട്ടും പിറ്റേ ദിവസം അവളെങ്ങിനെ
പിച്ചി ചീന്ത പെട്ടു?
ഇന്നലത്തെ വാര്‍ത്താ മാധ്യമങ്ങളില്‍
അവള്‍ നക്ഷത്രങ്ങളെ നോക്കി
ചിരിച്ചിരിക്കുന്നുണ്ട് 

തോല്‍വി

ആരാണ് തോല്‍വി സമ്മതിച്ചത് 
എന്നിലെ വാക്കുകളോ
എന്നെ തനിച്ചാക്കിയ നിമിഷങ്ങളോ
എന്‍റെ സ്നേഹത്തില്‍ നിന്നും
അടര്‍ന്നു പോയവരോ
അതോ അടര്‍ത്തി മാറ്റിയവരോ
ഉപേക്ഷിക്കുവാന്‍ ഒരുക്കം കൂട്ടിയ
ചില നൊബരങ്ങള്‍
ചിലപ്പോള്‍ തോല്‍വി സമ്മതിച്ചിട്ടുണ്ട്
കരിപുരണ്ട ചില ഭൂതകാലം
ഓര്‍മ്മകളില്‍ നിന്നെഴുനേറ്റുവന്നു
തോല്‍വി സമ്മതിച്ചിട്ടുണ്ട്
ജീവിതവും മരണത്തിനു മുന്നില്‍
ഒരു തോല്‍വി ആണ് ....
തോല്‍വി സമ്മതിച്ചേ ആവൂ

പേറ്റു നോവ്‌

വെറും തറയിലെ പഴമ്പായില്‍
ഒന്നു നിലവിളിക്കാനായി കൊതിച്ച്
അവള്‍ കിടന്നു 
പാദംതൊട്ട് ശിരസ്സുവരെ
ആയിരം കടന്നെല്ലുകളുടെ
കടച്ചിലോടെയുള്ള ആക്രമണം .
അടക്കാനാവാത്തൊരു കരച്ചിലിനെ
പതിച്ചിയുടെ കൈകള്‍ കൊന്നു കളഞ്ഞു .
ഉയിരിലേക്ക് ആഞ്ഞടിക്കുന്ന കൊടുംകാറ്റില്‍
ഉലയുന്ന മേനിയില്‍
വലിഞ്ഞു മുറുകുന്ന സിരകള്‍ .
അമര്‍ത്തി ഒതുക്കിയ ഞരക്കങ്ങള്‍
മേനിയെ തളര്‍ത്തിയപ്പോള്‍
പിറവിയുടെ കതക്‌
തള്ളി തുറന്നൊരു ജീവന്‍
പുറത്തേക്ക് വന്നു ..
ഒരുകിതപ്പിനവസാനം .....
ഒരിളം കരച്ചില്‍

താലി

ജ്വലിക്കുന്ന അഗ്നി ശുദ്ധിയില്‍ നിന്നും
ഉയിര്‍ കൊണ്ടവള്‍
ചിലപ്പോള്‍ പരിഭ്രമം കൊണ്ടത്‌ 
തിളങ്ങാതെ കിടക്കും
ചിലരെയത് പൊള്ളി നോവിക്കും
ചിലനേരങ്ങളില്‍ അടയാളം മാത്രമാവും
കിടപ്പറയില്‍ കടമയുടെ വിലാസം
ചിലപ്പോള്‍ നേരിന്‍റെ വിസ്‌മയം
സീമന്തരേഖയിലെ സിന്ധൂരത്തിന്
ഒരവകാശി
ഗര്‍ഭാപാത്രത്തിനൊരു സല്‍പേര്,
മാതൃതത്വത്തിനു അഭിമാനം .
പരിണയത്തിന്റെ നേര്‍ സാക്ഷി
എങ്കിലും പെണ്ണിന്‍റെഏതുനോവിലും
ഉരുകാതെ പോയൊരു ലോഹ മാണത്

ചില ഇഷ്ടങ്ങള്‍

പൂമുഖത്തെ നിഴലാണ് ഇഷ്ടം 
ചാര്കസേരയുടെ ഈര്‍പ്പമണം ശ്വസിച്ച്
ഒരു ചൂട് ചായ ഊതികുടിച്ച്
ഇടവഴിയിലേക്ക് നോക്കി കിടക്കും
മുറ്റത്തൊരു പാരിജാതമുണ്ട്
അതിലൊത്തിരി കൂരിയാറ്റ്കിളികളും
ഇടക്ക് കാലില്‍ വന്നുരസിപോകുന്ന
ഒരു കുറിഞ്ഞി പൂച്ചയുണ്ട്‌
ഇറയത്തൊരു തുളസി തറയുണ്ട്
ഈ ഇഷ്ടങ്ങള്‍ക്ക് കൂട്ടായി
അടുക്കളയില്‍ നിന്നൊരു മണം
ഒഴുകി പൂമുഖത്ത് വരും
അതാണ്‌ ഓര്‍മ്മകളിലെ ചില ഇഷ്ടങ്ങള്‍
ഉറുബുകള്‍ആഘോഷത്തോടെ
ഒരരിമണി നെറുകില്‍ വെച്ച്
ചുവരോരത്തു കൂടി സംഘം ചേര്‍ന്ന്
എന്‍റെ ഇഷ്ടങ്ങളിലേക്ക് കടന്നു വരും
വലുപോക്കിപിടിച്ച് ആരെയൊക്കെയോ
വഴക്ക് പറയുന്നൊരു വണ്ണാത്തികിളി
ദ്രുതിയോടെതെക്കൊട്ടെക്ക്പായുന്നകാറ്റ് ..
കൈവിടാതെ കൊണ്ട് നടക്കുന്ന
എന്‍റെ ഓര്‍മകളിലെ ചില ഇഷ്ടങ്ങള്‍

രാവ്

ചിലപ്പോഴൊക്കെ രാവ്
ഒരു ദുര്മന്ത്രവാദിനിയാവുന്നു .
നിശാ ശലഭങ്ങളുടെ രാവ് 
രതിയുടെ രുചി യറിഞ്ഞ്
കിതപ്പുകള്‍ അടങ്ങാത്ത
ഇരുട്ടിന്‍റെ രാജ്ക്നി ..
കറുത്ത കുതിരകള്‍
അവളുടെ കിങ്കരന്‍ മാരായിരുന്നു
അവയുടെ കുളബിനടിയില്‍
കുറെ പെണ്ശലഭങ്ങള്‍
ചിറകറ്റു വീണു ..
ആളിപടരുന്ന ചുടലകളില്‍
രാത്രി ആര്‍ത്തട്ടഹസിക്കുന്നുണ്ട്
ചില ശിരസ്സുകള്‍ അറ്റ് വീഴുന്നുണ്ട്‌
പെണ്ണുടലുകളില്‍ ഉടക്കി വീഴുന്ന
ചാര നേത്രങ്ങളില്‍ ,
വിഷജ്വാലകള്‍ എരിയിച്ച്‌
രതിയുടെ നാവാല്‍ചുറ്റിപിടിച്ചു
ഉന്മൂലനം ചെയ്യുന്ന മന്ത്ര വാദിനിയാണ് നീ 

മൂകത

വാരിയോതുക്കി പിടിച്ചൊരു
മൌനമാണെന്റെ ജീവിതം 
പ്രണയത്തിനും പോലും
വാത്മീകമോരുക്കി
ഒരു സാന്ത്വനത്തിന് പോലും
കടന്നു വരാനാകാത്ത വിധം
ഇഴഅടുപ്പിച്ചു നേയ്തൊരു വല
ഉള്ളില്‍ കൊണ്ട് നടന്നവള്‍ ,
ജീവിതത്തോടു കലഹിച്ചവള്‍
മോഹത്തെ പിഴുതെറിഞ്ഞവള്‍
കണ്ണീരിരിനെ ചുറ്റി പുണര്‍ന്നു കിടന്നവള്‍
സ്നേഹമെന്ന വാക്കിനെ
ഹൃദയത്തിലിട്ടു ച്ചുട്ടെരിയിച്ചവള്‍
അവള്‍
അവള്‍ സ്നേഹത്തില്‍ നിന്നും
നിഷ്കാസിത യായവള്‍...
മൌനം അതാണവളുടെ പേര്

പടിയിറക്കം

പെട്ടെന്നൊരു ഒരോര്‍മ്മകാറ്റ്
ദിക്ക്തെറ്റിയി ട്ടെന്നോണം -
തൊട്ടുരുമി കൊണ്ടെന്നിലെ
ഓരോ താളും മറിക്കുന്നു.
ദുഖം തൊട്ടു ഞാനെഴുതി ചേര്‍ത്തൊരു
വരഹത്തിന്‍ കഥ വായിച്ചു
പടിയിറങ്ങി പോയൊരു പ്രണയം
പെട്ടെന്നെത്തി നോക്കുന്നു .
ഇനിയൊരു മധുരം ചേര്‍ത്തു വിളബാന്‍.
ഈ പ്രണയത്തിനു വാക്കില്ല
പടിയിറങ്ങുക കാറ്റേ .
പടിയിറങ്ങുക വേഗം .

ക്രീക്ക് [ദുബായ് ]

ജലപാതകള്‍
വിഭജിച്ചു മാറ്റിയ 
രണ്ടു കരയുണ്ടവിടെ
നഗരത്തെ രണ്ടായ്
കീറി മുറിച്ചപോലെ
നീര്‍ചാല്കീറി പിളര്‍ത്തി
കൊണ്ടപ്പുറത്തിപ്പുറo
വിനോദങ്ങള്‍ ഒത്തിരി ചേര്‍ത്തു വെച്ചു
സഞ്ചരിചീടുവാന്‍
തടിവഞ്ചിയും
സല്ലപിച്ചീടുവാന്‍ പാര്‍കുകളും
ദീപങ്ങള്‍ ശോഭിക്കും
കെട്ടിട കൂട്ടവും
മേല്‍ക്കുമേല്‍ കൂടിടും
ജന തിരക്കും ....

മഴയോട്

ഇനിയൊരു മഴതന്നു
നിറഞ്ഞും ,കവിഞ്ഞും 
പ്രണയം നിറക്കുന്ന
കവിതയായി നീ ..
മിഴികളില്‍ ചുഴിയായി
തിരതല്ലും നനവിന്റെ
നിനവിലെക്കറിയാതെ..
ഒഴുകുന്നു ഞാന്‍ .....
ഒഴുകുമോരോളത്തില്‍
ഇളകിതുടിക്കുവാന്‍
പ്രണയം നിറച്ചൊരു
ജല പാത്ര മായ് ..
കുളിരിന്റെകൈകളാല്‍
വാരി പുണരുബോള്‍
നനു നനെപൊട്ടിത്തരിച്ചീടും ഞാന്‍
ഒരു ജലകണമായി
നിന്നിലലിഞ്ഞിടാന്‍
ഒരു മാത്ര നീയെന്നെ
അനുവദിക്കൂ .

പൂര്‍ണത

ഞാന്‍ നനഞ്ഞത്
നിന്‍റെ വിയര്‍പ്പിലോ
എന്‍റെ കണ്ണീരിലോ
നിന്‍റെ വിയര്‍പ്പില്‍ മുങ്ങി ,
എന്‍റെ കണ്ണീരില്‍ നനഞ്ഞു
പ്രണയം പങ്കിട്ട നിമിഷം
ചോര്‍ന്നുപോയത്
എന്നിലെ പവിത്രതയാണ് .
ആരുപറഞ്ഞു ഈ വിഡിത്തം
അത് പ്രകൃതിയുടെ
പൂരകമാണ്
സൃഷ്ടിയുടെ അവകാശമാണ് .
മനസിന്‍റെ ആക്നയാണ്
വികാരത്തിന്‍റെ അന്ത്യമാണ് .
നീയും ,ഞാനും ഇരുവഴിയിലേക്കിപ്പോള്‍
പിരിയുന്നു
മനസ്സില്‍ പൂര്‍ണതയോടെ
ഇരുവരും പിരിഞ്ഞകന്നു .
നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധവും ,
എന്‍റെ കണ്ണീരിന്‍റെ നനവും
പരസ്പരം മറന്നുകൊണ്ട്
പരസ്പരം മറന്നു കൊണ്ട്