Wednesday, August 20, 2014

തറവാട്

തറവാടിന്റെ വിശാലതക്കുള്ളിൽ
ഈറൻ മണക്കുന്ന അകമുറികളിൽ
നിറം കെട്ടു കിടന്ന സ്ത്രീ ജന്മങ്ങൾ
എല്ലാം ദൈന്യതയുടെ മുഖകാപ്പ്
ചാർത്തിയ 'ബിബങ്ങൾ
അകത്തളമെന്ന ആട്ടക്കളത്തിലെ
ജീവനുള്ള വേഷധാരിണികൾ
തറവാട്ടിലെ ഓട്ടുരുളിയിലും,
പിച്ചളചരുവത്തിലും
അവരുടെ നിസ്സംഗ മൌനം
ചോർന്നൊലിച്ചു കിടന്നു.
തേജസ്സു വറ്റിയ മുഖങ്ങൾ തേഞ്ഞു തീർന്നു
കുശ്ശിനി പുരയിൽ ആളിക്കത്തുന്ന
അടുപ്പിനു മുന്നിൽ ക്ഷീണിച്ച മേനികളുടെ
ആത്മാർപ്പണങ്ങൾ.
പ്രമാണിത്തത്തിന്‍റെ ജീര്‍ണ്ണതകളില്‍
തളം കെട്ടികിടക്കുന്നത് ഇവരുടെ കണ്ണീരാണ്
അടുക്കള വിഭവങ്ങളുടെ പലമണങ്ങളിൽ
ചിലച്ചുണരുന്ന ചട്ടുകങ്ങൾക്കുള്ളിൽ
കുരുങ്ങി പോയ ജീവിതങ്ങൾ.
പൂമുഖത്ത് നിന്നും ഒരാക്ന വഴിതെറ്റി
അകത്തേക്ക്
അകത്തുള്ളോർ കേള്ക്കുന്നുണോ
ഉച്ചയൂണിനു പത്താളുണ്ട്
രണ്ട് കൂട്ടം പായസം ആയിക്കോട്ടെ
അടുക്കളയിൽ ക്ഷീണ മേനികൾ ഏറ്റുമുട്ടാൻ തുടങ്ങി.

No comments:

Post a Comment