Wednesday, August 20, 2014

മുത്തശ്ശി

ഇച്ചിരി വഴി മാറൂ കുട്ട്യേ 
ആയമ്മ ധൃതിയാലെ ,
കയ്യിലെ ചങ്ങല വട്ട .
തമരയിതൽ കൊത്തിയ
മച്ചിൽ തൂക്കി
ഇരുട്ടിന്റെ ചതുപ്പിൽ
മുഖം പൂഴ്ത്തിയുറങ്ങുന്ന
വെളിച്ചത്തിന്റെ മധുര പ്രതികാരം
മുളപൊട്ടി പരന്നു ചിതറി .
അവർ തന്റെ
വാർദ്ധക്യം ഞൊറി ഞ്ഞ -
വിരൽനീട്ടി എണ്ണ തിരിയാൽ ,
വെളിച്ചത്തിന്റെ ലോകം
തുറന്നുതന്നു
പിന്നെ പകുത്തെടുത്ത
ഗ്രന്ഥത്തിന്റെ വിശ്വാസ ധ്വനിയാൽ
ഉണർവ്വ് പകർന്നു .
ശ്ലോക പദങ്ങൾ ഇടനാഴികയിൽ
ഇടറി വീണു കൊണ്ടിരുന്നു .
ആ സന്ധ്യയുടെ അകകാമ്പി ലേക്ക്
വീണു പരക്കുന്ന
ദൃഡ ഭക്തി
അവരെന്റെ മുത്തശ്ശിയായിരുന്നു

No comments:

Post a Comment