Wednesday, August 20, 2014

ദശകങ്ങൽ ക്ക് മുൻപ്

പിറന്ന വീടൊരു
ഹ്രസ്വ താവളമെന്നറിയാതെ
ബാല്യ കൌമാരങ്ങൾ എന്നിൽ 
അലങ്കാര കൊലുസിട്ട്
കടന്നുപോയി .
ഇപ്പോഴിതാ സ്മൃതിയുടെ
ചെറു പഴുതിലൂടെ
കടന്നെത്തുന്ന ഓർമ്മകളെ
ഞാനോരോന്നായ്
അടർത്തിയെടുക്കുകയാണ് .
ഒരിട മനസ്സിൽ നിന്നൊരു
ചെറു കതക്‌ പകുത്തുമാറ്റി
ശൈത്യമുറഞ്ഞൊരു കാറ്റ്
പുറത്തെക്കാഞ്ഞു വീശി .
അത് ഭൂതകാലത്തിലേക്ക്
വഴിതുറന്നു
അവിടെ എനിക്കൊരു
ജീവിതമുണ്ടായിരുന്നു .
ചീന ഭരണിയിൽ തേനിൽ കുതിര്ത്ത
നെല്ലിക്കയും
കലഹം കൂട്ടുന്ന ഓട്ടു പാത്രങ്ങളും
എന്റെ ജീവിതത്തോടോട്ടി നിന്നിരുന്നു.
മഞ്ഞൾച്ഛവിയിൽ നെടുവീർപ്പിടുന്ന
ഈരഴതോർത്തിൽലെ
കാച്ചെണ്ണയുടെകാറ മണവും
കൌമാരത്തിന്റെ സങ്കീര്ത്തന മായിരുന്നു .

No comments:

Post a Comment