Wednesday, August 20, 2014

എന്‍റെ ഡയറിയിലെ ആദ്യത്തെ പേജ്

ഈ  പേജ്  മറിക്കുന്നത് ഇരുപത്തിഅഞ്ചു   വര്‍ഷങ്ങള്‍ക്കു  മുന്പിലെക്കാണ്.
"പ്രവാസം''  ഈ വാക്ക്  എഴുതി  ഞാനീ അനുഭവത്തെ  നിസാരമാക്കുന്നില്ല .

ഒന്നര വയസ്സുക്കാരന്‍ മകന്‍റെ കുഞ്ഞു വിരല്‍ പിടിച്ചാണ് ഞാനീ പ്രവാസഭൂമിയില്‍ എത്തിയത് .ഗ്രാമത്തിലെ പച്ചപ്പില്‍ നിന്നും ,കുളിര്‍മൂടിയ മഞ്ഞില്‍ നിന്നും ആകെ പുകയുന്ന ഒരു ജൂണില്‍ ആണ് ഞാനിവിടെ എത്തിയത് .
നഗരത്തിന്‍റെ ,കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളില്‍ നിന്നും വിഭിന്നമായി ,ആകാശം മുട്ടുന്ന ക്കെട്ടിട സമുച്ചയങ്ങളുടെ ,വീര്‍പ്പുമുട്ടല്‍ ഒന്നും ഇല്ലാതെ ''റാസ്‌ .അല്‍ .ഖൈമ . ശാലീനതയോടെ വേറിട്ട്‌ നിന്നിരുന്നു ,

അന്നത്തെ എന്‍റെ മുറിയുടെ ജനവാതില്‍ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ ഒരു അറബി സ്കൂളും ,ചെറിയ കുറച്ചു കടകളും മാത്രം .എന്‍റെ കാഴ്ച്ച യെത്തുന്നിടം ഇത്രമാത്രം ആയിരുന്നു !!!!!!

വെയിലിന്‍റെ സ്വര്‍ണവര്‍ണങ്ങള്‍ അവിടെ എവിടെ തിരഞ്ഞിട്ടും എനിക്ക് കണ്ടെത്താനായില്ല .വെയിലിനുആകെ മൂടുന്ന പൊള്ളിക്കുന്ന ദാര്‌ഷ്യം അതാണ്‌ ഞാന്‍ കണ്ടത് .ഉരുകുന്ന മരുഭൂമിയുടെ ,ചുട്ടുപൊള്ളുന്ന പ്രതലങ്ങള്‍ ,
ഇലകള്‍ക്ക് വേണ്ടത്ര ഹരിതാഭമായ നിറമില്ല ,ആകെ നിര്‍ജീവമായ പകലുകളില്‍ കത്തിഉരുകുന്ന തീചൂടില്‍ ,ശീതീകരണയന്ദ്രത്തിന്റെ കാതടപ്പിക്കുന്ന ശബ്ദകോലാഹലം കൊണ്ട് സമൃദ്ധമായ രാത്രികളും ,പകലുകളും അതാണ്‌ അന്നത്തെ എന്‍റെ ഗള്‍ഫ്‌ ജീവിതം !
അദ്ദേഹം വീട്ടുഉപകരണങ്ങള്‍ ഓരോന്നായി പരിചയപെടുത്തേണ്ടിവന്നു .
ഗ്യാസ്സ് കത്തിക്കുന്ന വിധം ,മിക്ക്സി ഉപയോഗിക്കുന്ന വിധം ,,
വാഷിംഗ് മെഷ്യനുമായി ഞാന്‍ നടത്തേണ്ട ഗുസ്തി .
ഇതിനിടയില്‍ എന്‍റെ ഒന്നര വയസുക്കാരന്‍ മകന്‍റെ ,ചെറിയ വലിയ കുസൃതികള്‍ .

എന്‍റെ ജീവിതത്തിലെ വേറിട്ട വിസ്മയം കൊണ്ട നാളുകളില്‍ ഗള്‍ഫ്‌ ജീവിതം അത്ര ആസ്വാദ്യകരമായോന്നും തോന്നിയില്ല .എനിക്കന്നു വയസ്സ് ഇരുപത് .
നിറഞ്ഞൊരു കുടുബത്തിലെ ഇളയതായി വളര്‍ന്ന തനി നാട്ടിന്‍ പുറത്തുക്കാരി ,
അമ്മിയും ,അരക്കല്ലും ,,,,പാതാള താഴ്ചയുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി കുളിച്ചും ,നനച്ചും ,വളര്‍ന്ന തനി നാട്ടിന്‍പുറത്തുക്കാരി .അന്ന് വലിയതും ,ചെറിയതും ആയ പാത്രങ്ങള്‍ മുന്നില്‍ നിരത്തി വെച്ച് പാചകകളരിയില്‍ ഞാന്‍ പകച്ചു നിന്നു .സങ്കടം ചങ്കില്‍ കടച്ചിലുള്ള വേദന പകര്‍ന്ന നാളുകള്‍ ,ഗ്യാസ് അടുപ്പിന്‍റെ ഉപയോഗം വല്യ പരിചയം ഇല്ലാത്തതിനാല്‍ പലപ്പോഴും ,ഭക്ഷണം കരിഞ്ഞും ,അടിക്കു പിടിച്ചും മാറുമായിരുന്നു .മിണ്ടുബോള്‍ ,ദ്യെഷ്യം വരുന്ന ഭര്‍ത്താവിന്‍റെ വലിയ ,ചെറിയ ശാസനയും ,മകന്‍റെ വാശികളും ,എന്‍റെ നിസ്സഹായതയും ചേര്‍ന്ന എന്‍റെ ദാമ്പത്യജീവിതം ...നിശബ്ദതയും ,സങ്കടവും ചേര്‍ന്ന് മുന്നോട്ടു നീങ്ങി !!
പുറംവെയിലില്‍ ഉരുകുന്ന പകലുകളില്‍ അകമുറിയിലെ നേര്‍ത്ത തണുപ്പില്‍
അകം നൊന്തു തന്നെ ജീവിതം തള്ളിനീക്കി .ആഴ്ചയിലൊരിക്കല്‍ അച്ഛനും ,അമ്മയും ചേര്‍ന്ന് അയക്കുന്ന കത്തുകള്‍ നിറഞ്ഞ കണ്ണീരോടെ മാത്രമേ വായിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ ,,,,,,,,,,,,,,,

ഗള്‍ഫ്‌ ജീവിതം എനിക്കത്രമാത്രം സന്തോഷമൊന്നും തന്നില്ല .പുറം കാഴ്ചകളില്ലാതെ ,,വാതിലും ,ജനലും കൊട്ടിയടച്ചു ,,അകത്തു വീട്ടു ജോലികള്‍ തീര്‍ത്ത്‌ ജീവിക്കുന്ന അനവധി വീട്ടമ്മമാരില്‍ ഒരാളായി ഞാനും മാറി ,

അതിനിടയിലേക്ക് ഒരു കുഞ്ഞു അഥിതി കൂടി വിരുന്നെത്തി ''ഇളയ മോന്‍ ''
അപ്പോള്‍ തീര്‍ത്തും ഞാന്‍ തിരക്കിലേക്ക് ആഴ്ന്നു പോയി ,വലിയ മോന്റെ പഠിപ്പ് ,,കുഞ്ഞുമോന്റെ അസുഖം ,,വാശി ,,,,''ഞാന്‍ തിരക്കിലാണ് ''
അപ്പോള്‍ വരുന്ന അച്ഛന്റെയും ,അമ്മയുടെയും കത്തുകള്‍ വായിച്ചു ഞാന്‍ കരയാറില്ലായിരുന്നു .കാരണം ഞാനപ്പോള്‍ പരിചിതയായൊരു വീട്ടമ്മയായി മാറിയിരുന്നു .!!!

ഇടക്ക് നാട്ടിലേക്കുള്ള പോക്ക് ,,,
ഞാന്‍ സ്നേഹിച്ച ജന്മനാടിന്റെ ,സമൃദ്ധമായ മഴയും ,ബന്ധു ജനങ്ങളുടെ സ്നേഹവും ,,ഹൃദ്യമായി അനുഭവിച്ച നാളുകള്‍ ,,,,തിരിച്ചു വരാനോരുങ്ങുബോള്‍ ഉള്ളില്‍ സന്തോഷ സമിശ്ര വിചാരങ്ങള്‍ ആയിരുന്നു ,മോന്‍റെ ,തീര്‍ക്കാനുള്ള വെക്കേഷന്‍ ഹോം വര്‍ക്കുകള്‍ ,
അടുക്കോടെ ഞാന്‍ സൂക്ഷിച്ച വീടിന്‍റെ അലങ്കോലഅവസ്ഥ ,,
ആകാശ സഞ്ചാര പഥത്തില്‍ അതിനാല്‍ ഞാന്‍ വലിയ വിഷണ്ണയൊന്നും ആയിരുന്നില്ല .

വീണ്ടും ,ഞാന്‍ തിരക്കില്‍ നിന്നും ,,തിരക്കിലേക്ക് ആഴന്നുപോയ്‌ കൊണ്ടിരുന്നു .എന്നെ വീണ്ടും അലിയിച്ചു കളഞ്ഞ തിരക്കുകള്‍ ,ഇപ്പോള്‍ ,,നീണ്ടു പോയ വര്‍ഷങ്ങളുടെ ,,ആദ്യ പേജുതൊട്ടു ഞാന്‍ നിവര്‍ത്തി വായിച്ചു ,
എനിക്ക് എന്താണ് സംഭവിച്ചത് ???
ഈ ജീവിതത്തിലെ പ്രവാസ നഷ്ടങ്ങള്‍ എന്തൊക്കെയായിരുന്നു ???

ഉറ്റവരുടെ അസ്സാനിദ്ധ്യം ,,
വേണ്ടപെട്ടവര്‍ക്ക്‌ നല്‍കേണ്ടിരുന്ന സ്നേഹ സംരക്ഷണം .,,
സന്തോഷം പങ്കിടേണ്ട വിവാഹ ദിനങ്ങള്‍ ,,,
അച്ഛനമ്മമാരുടെ ,,മരണം ''
അന്യമായി പോയ കുറെ നാട്ടു ചിട്ടകള്‍ ,,,എന്‍റെ നഷ്ടങ്ങള്‍ നീളുകയാണ് ,,,,,,,,,,,,,,,

എന്താണ് ഞാന്‍ നേടിയത് ?

കുടുബ ജീവിതം ,,മക്കളുടെ വിദ്യഭ്യാസം ,,മെച്ചപെട്ട ജീവിത സൌകര്യങ്ങള്‍ ,,
രാത്രിയിലും ,പകലിലും ,സ്വാതന്ത്രത്തോടെ സഞ്ചരിക്കാന്‍ കഴിയുന്ന നിരത്തുകള്‍ ,,
സുഹൃത്ത് ബന്ധങ്ങള്‍ ,,കുറച്ചു സാമ്പത്തീകം .
ഞാന്‍ വരുബോള്‍ ഉണ്ടായിരുന്ന മഴയും ,വെയിലും തണുപ്പും തന്നെയാണ് റാസ്‌ .അല്‍ ഖൈമയില്‍ ,,,മാറ്റങ്ങള്‍ ഏറെയില്ല .

ഈയിടെ ഒരു കൂട്ടുക്കാരി എന്നോടിങ്ങനെ ചോദിച്ചു .

''നാട്ടില്‍ സെറ്റില്‍ ചെയ്യാറാ യില്ലെ ?

ഇത്തവണ ഞാനൊന്ന് ചെറുതായി ഞട്ടി .

എപ്പോള്‍ എന്നെ ഉലയ്ക്കുന്ന ചോദ്യവും ഇതാണ് ,,

ഓര്‍മ്മകള്‍ മണലാര ന്യത്തിലൂടെ ,,,,വെറുതെ കുറെ ദൂരം ഓടി ,

ഞാനറിയുന്നു ''ഞാന്‍ ഈ ഗള്‍ഫ്‌ ജീവിതത്തെ എപ്പോഴോക്കയോ സ്നേഹിച്ചിരുന്നു ''

ഈ തിരിച്ചറിവാണ് ഇപ്പോഴാത്തെ എന്‍റെ ,ആശ്വാസവും ,വിസ്മയവും ,,

ഞാന്‍ എന്നോട് തന്നെ ഒരായിരം ആവര്‍ത്തി പറയുന്നു

'സ്നേഹിക്കുന്നു ഞാന്‍ '' റാക്ക് '' നിന്നെ ഏറെ ,,ഏറെ ,,

കാരണം

ഗള്‍ഫിലെ ഈ ചെറിയ വീട്ടിലാണ് ഞാന്‍ ജീവിതം എന്തെന്ന് പഠിച്ചത് .

മക്കളെ വളര്‍ത്തിയത് .

മുന്തിയ ജീവിത സൌകര്യങ്ങള്‍ ശീലിച്ചിട്ടില്ലാത്ത എന്‍റെ മുന്നില്‍ പാചകകളരി ഒരു ചോദ്യ ചിന്നം ആയിരുന്നു ,

ഒന്ന് രണ്ടു മുറികളില്‍ ജീവിതം ശുഷ്കമായിരുന്നെങ്കിലും ,,തനിച്ചു ശീലിച്ച ജീവിത പാഠങ്ങളിലൂടെ ഞാന്‍ ഈ പ്രവാസ ഭൂമിയില്‍ ഗള്‍ഫ്‌ വീട്ടമ്മയുടെ മേലങ്കി പുതച്ചു

ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു ,

നാട്ടിലേക്കു മടങ്ങുന്നു എന്നോര്‍ക്കെ പെട്ടെന്നൊരു നഷ്ടം വന്നെന്നെ പൊതിയുന്നു .

കാരണം ''ഇവിടെ ഞാന്‍ നട്ടു നനച്ചു വളര്‍ത്തിയ കായ്മരങ്ങള്‍ ,,ഞാവല്‍ തോട്ടം ,,,അതിനടിയില്‍ നില്‍ക്കുബോള്‍ ,ഞാന്‍ ഓര്‍ക്കാറുണ്ട് ,

നാട്ടില്‍ ഒരു മരം പോലും നടാനും ,വളര്‍ത്താനും എനിക്ക് കഴിഞ്ഞില്ല ,

കൂടുതല്‍ വര്ഷം ഞാന്‍ പിന്നിട്ടത് ഇവിടെ ആയിരുന്നല്ലോ ?

ഇതാണ് എന്നിലെ ഒരു നഷ്ട്ടം . ജന്മനാട്ടില്‍ എനിക്ക് കഴിയാതെ പോയത് ഇതൊന്നാണ് .

ഇവിടെ ഈ വീട്ടില്‍ വേരൂന്നുന്ന ഓരോ മരവും ചെടിയും ,,എന്‍റെ കൈകളുടെ സാന്ത്വനം അറിയുന്നുണ്ട് .,,,

''ഞാന്‍ സ്നേഹിക്കുന്നു പ്രവാസമെ ,,,,,നിന്നെ ,,,''

''എനിക്കും ,എന്‍റെ കുടുബത്തിനും നീതന്ന താങ്ങിനും ,തണലിനും പകരമായി ,,

ഈ മരങ്ങളും ,,പഴ മുതിരുന്ന മരതണലും ഞാന്‍ തിരിച്ചു തരുന്നു ''

ഒരുപാട് കിളികള്‍ ചേക്കേറുന്ന ഈ തണല്‍ മരം ഞാനീ പ്രവാസ തീചൂടിനു തണല്‍ ഏകാന്‍ ഇവിടെ മറന്നു വെക്കട്ടെ

No comments:

Post a Comment