Wednesday, August 20, 2014

കറുത്ത കാലം

കീഴാളന്‍ മാരുടെ കൂരക്കുള്ളില്‍ ,
നിരവധി ജനന മരണങ്ങള്‍ കടന്നുപോയി
മനാഭിമാനങ്ങള്‍ ചിതറി തെറിച്ച
ഒത്തിരി രാപകലുകള്‍ .
അമര്‍ത്തിയ നിലവിളികള്‍
ശ്വാസം മുട്ടി പിടഞ്ഞപ്പോള്‍ ,
പിഴച്ചു പെറ്റവര്‍
എന്നൊരു വര്‍ഗം ധാരാളമായി .
കറുപ്പിന്‍റെ നിറം പതുക്കെ മാറാന്‍ തുടങ്ങി .
അത് തവിട്ടു നിറത്തില്‍ നിന്നു
ഗോതമ്പ് നിറത്തിലേക്കും ,
ഇളം നിറത്തിലെക്കും കവിഞ്ഞൊഴുകി .
വെളുപ്പ്‌ നിറമാവാന്‍
തുടങ്ങിയപ്പോഴേക്കും
ചിലര്‍ക്കൊക്കെ നാവും
നാരായവും കൈവന്നു
ചവിട്ടി താഴ്ത്തലിന്റെയും
അക്രമത്തിന്റെയും എതിരെ -
ഉയര്‍ന്നുവന്ന ശബ്ദത്തില്‍ ,
തമ്പുരാക്കന്മാര്‍ പലരും മൌനമാര്‍ന്നു
കനത്തകാല്‍ വെപ്പോടെ ,
മുന്നിലേക്ക്‌ നടന്നു വരുന്ന
തന്‍റെ തന്നെ സത്വത്തെ കണ്ടു
തല്‍ സ്വരൂപങ്ങളെ കണ്ടു
പലരും ഭയ ചകിതരായി .
അടിമ കുടിലില്‍ തെറിച്ചു വീണ
തന്‍റെ ബീജത്തില്‍ നിന്നും ,
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന രൂപങ്ങള്‍
മജ്ജയും മാംസവും ,രക്തവും ചേര്‍ന്ന് ,
മനുഷ്യനെന്ന വര്‍ഗം പിറവിയെടുക്കുന്നത്‌ കണ്ടു ,
മേല്‍കോയ്മയുടെ പതനം

No comments:

Post a Comment